Wednesday, February 18, 2015

കാക്കയുടെ വീട് ...


കാക്ക കൊണ്ടു പോയത് തന്നെയാവും.. അമ്മമാര്‍ കള്ളം പറയില്ല...

പക്ഷെ കാക്കയ്ക്ക്  എന്തിനായിരുന്നു എന്റെ കളിപ്പാട്ടങ്ങള്‍...!!! അറിയില്ല... !!

ചിലപ്പോള്‍ എന്നെ പോലെ ഒരു കുഞ്ഞ്‌ കാക്കക്കും ഉണ്ടാവും....!!!
കാക്കക്കും തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ് ...!!

Tuesday, February 17, 2015

സൂര്യനെ പ്രണയിച്ച പെണ്‍കുട്ടി

അവള്‍ക്ക് ആദ്യമാദ്യം സൂര്യന്‍ വെറും ഒരു കത്തുന്ന ഗോളം മാത്രമായിരുന്നു.
സുഖനിദ്രയെ അലോരസപ്പെടുത്തുമാറ് കണ്ണില്‍ വന്നടിക്കും..
പൊയ്പ്പോയ ഇരുട്ടിനെ ആവാഹിക്കാന്‍ അവള്‍ പുതപ്പ് തലയിലൂടെ മൂടി ഇരുട്ട് വരുത്താനായി ഒരു വിഫലശ്രമം നടത്തും.
സൂര്യനെ ഓരോരുത്തര്‍ ഓരോ രീതിയില്‍ വരവേല്‍ക്കുന്നു..!
കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അവള്‍ക്ക് മനസ്സിലായി സൂര്യന്‍ കടലിന്റെ അടീലൊന്നും പോയതല്ല. അവിടെ തന്നെയുണ്ട്, നമുക്ക് കാണാന്‍ പറ്റില്ലെന്നേയുള്ളൂ. ബാക്കി പകുതി ആളുകള്‍ക്കും ഇപ്പോള്‍ സൂര്യനെ കാണാന്‍ കഴിയും.അവിടെ അവര്‍ക്ക് പ്രഭാതമാകും.
ചിലര്‍ക്ക് നട്ടുച്ചസമയവും ചിലര്‍ക്ക് സന്ധ്യാസമയം.അവര്‍ സൂര്യനോട് വിടപറയുകയാവും.
ചിലര്‍ വര്‍വേല്‍ക്കുകയും.
സൂര്യനെ കാണാന്‍ കഴിയാതെ കിടക്കുമ്പോള്‍ അവള്‍ ഓര്‍ക്കും,
താന്‍ കിടക്കുന്ന ഭൂമി തുരന്ന് തുരന്ന് വലരെ ദൂരം ചെന്നാല്‍ ഭൂമിയുടെ മറുപുറം എത്താം.
അവിടെ കത്തിജ്വലിക്കുന്ന സൂര്യനും പിന്നെ അതിവ്യത്യസ്ഥരായ് ചില മനുഷ്യരും കാണും.
സൂര്യന്‍ ഒന്നുതന്നെയാണെങ്കിലും അവിടെ താന്‍ അപരിചിതയാകും!
ഭൂമിയുടെ പിടിയൊന്നുവിട്ടാന്‍ പറന്നുയരുന്ന മനുഷ്യര്‍!
സൂര്യന്റെ അടുത്തെത്തുമായിരിക്കുമോ അപ്പോള്‍?!
അതോ ആകാശത്തു പറന്നു നടക്കുന്ന മനുഷ്യരായി മാറുമോ?!
ആ‍കാശത്തു നിറയെ പറക്കുന്ന വീടും അവിടെ നിറയെ പറന്നു നടക്കുന്ന മനുഷ്യരുമാകും അപ്പോള്‍..!
അതിലും മുതിര്‍ന്നപ്പോള്‍,
അവള്‍ വെറുതെ സൂര്യനെ പ്രണയിക്കാന്‍ പഠിച്ചു.
ഭൂമിയുടെ സുരക്ഷിതത്വത്തില്‍ വിശ്വസിക്കാന്‍ പഠിച്ചു.
സൂര്യന്റെ നേതൃത്വത്തിലുള്ള ഭൂമിയിലെ ജീവിതം ശാശ്വതമാണെന്നും ഭാവന ചെയ്ത് ആസ്വദിക്കാന്‍ പഠിച്ചു.
ഇവിടെ അസ്തമിക്കുന്ന സൂര്യന്‍ ഭൂമിയുടെ മറുപുറം ഉദിക്കുമെന്നത് വിസ്മരിച്ച്
അസ്തമന സൂര്യനെ നോക്കി വിരഹ ഗീതം പാടാന്‍ പഠിച്ചു.
മാനത്തു പടരുന്ന ചുവപ്പ് സൂര്യന്റെയും ഭൂമിയുടെയും ദുഃഖത്താല്‍ ചുവന്ന കവിള്‍ത്തടമാണെന്ന് കരുതാന്‍ ഇഷ്ടപ്പെട്ടു.
പിന്നെ പിന്നെ,സൂര്യന്‍ തന്നെയോര്‍ത്താണ്‌ കരയുന്നതെന്ന് ഭാവനചെയ്യാന്‍ ഇഷ്ടപ്പെട്ടു.
സൂര്യനെ അഗാധമായി പ്രണയിക്കാന്‍ അവള്‍ വെമ്പി.
ചൂടും വെളിച്ചവുമായി വരുന്ന സൂര്യന്‍ അവള്‍ക്കെല്ലാമെല്ലാമായി.
അവള്‍ സൂര്യനെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയായി.
അവള്‍ മറ്റെല്ലാം മറന്നു...
ഉള്ളിലിരുന്നാരോ പറഞ്ഞു,
‘സൂര്യനെ സ്നേഹിക്കുന്നത് വിഡ്ഡിത്തമാണ്‌!’
പ്ക്ഷെ, പ്രണയം തോന്നിയവയെയല്ലേ പ്രണയിക്കാനാവൂ!
സൂര്യനെ തന്റേതു മാത്രമാണെന്ന പറയാന്‍ അവള്‍ക്കാവില്ല.
സൂര്യന്‍ ഒരിക്കലും ഒരിക്കലും തന്നെ സ്വന്തമാണെന്ന് അംഗീകരിക്കില്ല.
താന്‍ മറഞ്ഞാലും സൂര്യന്‍ മറയില്ല. ഭൂമിയും. താന്‍ മാത്രമാണ് നശ്വരമായതെന്നും,
സൂര്യനെ പ്രണയിക്കുന്ന താന്‍ അനാധയാണെന്നവള്‍ ആദ്യമായറിഞ്ഞു.
എങ്കിലും സൂര്യനെ പ്രണയിക്കാതിരുന്നാല്‍ തന്റെ ദിനങ്ങള്‍ ഇരുട്ടില്‍ ആണ്ടുപോകും എന്നും അവളറിഞ്ഞു!
പിന്നീട് വളരെക്കാലം ചെന്നപ്പോള്‍ അവള്‍ ഒന്നുകൂടി പഠിച്ചു.
ചുട്ടുപൊള്ളുന്ന സൂര്യന്റെ ചൂട് അവള്‍ക്ക് സഹിക്കാവുന്നതിലും അധികമാണെന്ന്.
ഭൂമി കരയുന്നത് സൂര്യന്റെ വിടപറയലിലല്ല, ഉഗ്രതാപത്താല്‍ വെന്തുചുമക്കുന്നതാണെന്നു തോന്നി. എന്നാല്‍ സൂര്യതാപം ഇല്ലാതായാല്‍, തന്റെ സര്‍വ്വചരാചരങ്ങളും നശിച്ചുപോകുമെന്നും ഭൂമിക്കറിയാം. ഭൂമിയുടെ നിസ്സഹായത അവളെ തളര്‍ത്തി.
സൂര്യനെ സ്നേഹിക്കാന്‍ അവള്‍ ഭയന്നു. ആ ചൂടില്‍ താന്‍‍ വെന്തുകരിഞ്ഞുപോകുമെന്ന് ഭയന്നു. എങ്കിലും ഇത്തിരി വെട്ടത്തിനായി അവള്‍ പ്രണയിച്ചു...

നിശാഗന്ധികള്‍ പൂക്കുന്നുണ്ടാവുമോ ..??

കുട്ടിക്കാലത്തെ രാത്രികള്‍ മനോഹരമാക്കാന്‍ നിലാവും ,തണുത്ത കാറ്റും ,രാത്രിയില്‍ വിരിയുന്ന മുല്ലപ്പൂവും നിശാഗന്ധിയും ഉണ്ടായിരുന്നു !!!

ഇപ്പൊ ഫെസ്ബൂക്കും ,ഫാസ്റ്റ് ഫുഡും ,നൈറ്റ്‌ പാര്‍ട്ടികളും...!!

രാത്രിയാകുമ്പോ സുഗന്ധം വിടര്‍ത്തുന്ന വെളുത്ത പൂക്കള്‍ ഒക്കെ ഇപ്പോഴും ഉണ്ടോ ആവോ..??!!

നികത്താനാകാത്ത നഷ്ടങ്ങളാണ് പലതും.... :'(

Sunday, February 15, 2015

നാരങ്ങ മിട്ടായി...

അവനു അവളെ ഒരുപാടിഷ്ടമായിരുന്നു എന്നാലും പറയാന്‍ ഒരു മടി !!

പോക്കറ്റ് കാലി ആണ് !!ട്രീറ്റ് കൊടുക്കാന്‍ പോലും കാശില്ലാത്തവന് എന്ത് പ്രണയം... :(


എന്നാലും കടം വാങ്ങി തലേ ദിവസം വല്യ ഡയറി മില്‍ക്ക് സില്‍ക്ക് വാങ്ങി രഹസ്യമായ് കൂട്ടുകാരിയുടെ കയ്യില്‍ കൊടുത്തു വിട്ടു !! അവള്‍ക്കു കൊടുക്കാന്‍....


പിറ്റേ ദിവസം ഇത് പോലെ ഒരു ഫെബ്രുവരി പതിനാലാം തിയതി ആയിരുന്നു ..

"എനിക്ക് ഒന്നും ഇല്ലേ
" എന്നാ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ദെ അവള്‍ നില്‍ക്കുന്നു...

ഒന്നും മിണ്ടാതെ കയ്യില്‍ ഉള്ള നാരങ്ങ മിട്ടായി അവള്‍ക്ക് നേരെ നീട്ടി... 

അവള്‍ അത് എടുത്തിട്ട് പകരം ഡയറി മില്‍ക്ക് അവന്റെ കയ്യില്‍ വെച്ച് കൊടുത്തു...

"ഇത് ഇന്നലെ ആരോ കൊടുത്തു വിട്ടതാ ,അതിനേക്കാള്‍ മധുരം ഈ ചെക്കന്റെ നാരങ്ങ മിട്ടയിക്ക് തന്നെയാ heart emoticon heart emoticon .. ഇത് നീ കഴിച്ചോ smile emoticon smile emoticon

പൊന്നും പണവും ഒക്കെ ആണ് പെണ്ണിന് വേണ്ടത് എന്ന് കാലങ്ങളായി പാണന്‍ പാടി നടന്നത് കാറ്റില്‍ പറന്നു പോകുന്നത് അവന്‍ കണ്ടു...


ഞാന്‍ നിന്റെ തന്തയാടാ..തന്ത.....!!

പട്ടിയും പൂച്ചയും ഒക്കെ സ്ഥിരം ആരുടെയെങ്കിലും തന്തക്ക് വിളിക്കുന്നുണ്ട്....
പക്ഷെ ആര്‍ക്കും മനസിലാകൂലാ !!
.
പക്ഷെ ചെങ്കൊടിയുടെ താഴെ നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചാല്‍ എല്ലാര്‍ക്കും മനസിലാകും... !!

ഇതൊന്നു കണ്ടും കേട്ടും നോക്കിക്കേ...!! 
.

ശേ !! മോശായിപ്പോയി !!
ഒരാളുടെ തന്തക്ക് ഒക്കെ വിളിക്കാന്ന് പറഞ്ഞാ !!
.
വിളിച്ചു സോറി പറഞ്ഞേക്കാം !!
.
ഹലോ...
.
ദൂരദര്‍ശന്റെ ഓഫിസ് അല്ലെ !!
നേരത്തെ ഒരാള് വിളിച്ചിട്ട് ഇയാളുടെ തന്തക് വിളിച്ചില്ലേ ??
.
അതെ... നിങ്ങളാരാ..??

ഞാനോ.. ഞാന്‍ നിന്റെ തന്തയാടാ തന്ത.....!!
അല്ല പിന്നെ !!!

Wednesday, February 11, 2015

ഉത്കൃഷ്ട നികൃഷ്ടര്‍..!!

വാര്‍ത്ത:
"ഹരിയാനയില്‍  ബുദ്ധിമാന്ദ്യമുള്ള 28കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തശേഷം അതിക്രൂരമായി പീഡിപ്പിച്ച് കൊന്നു. റോത്തക്ക് ജില്ലയിലെ അക്ബര്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം."
പണ്ടാരോ പറഞ്ഞു, മനുഷ്യരാണ് ഈ ഭൂമിയിലെ ഏറ്റവും ഉല്‍ക്കൃഷ്ടമായ ജീവികള്‍ എന്ന്. അത് ശരിയാണോ എന്നൊരു സംശയം !
അവര്‍ക്ക് തെറ്റുപറ്റിയതാവില്ലെ!
ഒരുപക്ഷെ, മനുഷ്യനാവും ഈ ഭൂമിയിലെ പിശാച് എന്നെനിക്ക് പെട്ടെന്ന് തോന്നി..
ആവശ്യത്തിനും ആവശ്യമില്ലാതെയും മറ്റു ജീവികളെയൊക്കെ കൊന്നൊടുക്കി,
ഭൂമിയുടെ ഹരിതാഭ നശിപ്പിക്കുന്നു.. പ്രകൃതിയെ പരമാവധി ദ്രോഹിക്കുന്നു..
സ്വന്ത സുഖം, ആഡംബരം, അത്യാഗ്രഹം, ദുരഭിമാനം, ക്രൂരത, സ്വാര്‍ത്ഥത, പരാജയഭീതി ഒക്കെ മനുഷ്യനിലല്ലേ ഏറ്റവുമധികം കാണപ്പെടുന്നത്..?!
ഇണകളെ പീഡിപ്പിക്കുന്നതും മനുഷ്യനൊഴിച്ച് മറ്റൊരു ജീവിയും കാണില്ല.
അതുപോലെ പ്രതികാരത്തിനും വിനോദത്തിനുമൊക്കെയായി അന്യജീവികളേയും സ്വന്തം വര്‍ഗ്ഗത്തിലുള്ളവരെയും എത്ര നികൃഷ്ടമായാണ് അവര്‍ കൊല്ലുന്നത്!
ഒരു മൃഗവും ഇത്ര ക്രൂരത കാട്ടുന്ന അറിവില്ല. മിക്ക മൃഗങ്ങളും വിശപ്പിനായായിരിക്കും കൊല്ലുന്നത് തന്നെ, അല്ലെങ്കില്‍ തന്നെ ദ്രോഹിക്കുമോ എന്നു ഭയന്ന്. എന്നാല്‍ മനുഷ്യനോ?!
താന്‍ ജന്മം കൊണ്ട ഗര്‍ഭപാത്രത്തില്‍ കമ്പിപ്പാര കയറ്റി തകര്‍ക്കാന്‍; ജീവനുവേണ്ടി യാചിക്കുന്ന/പിടയുന്ന ഇണയില്‍ കാമദാഹം തീര്‍ക്കാന്‍ ഒക്കെ മനുഷ്യന്‍ എന്ന ജീവിക്കു മാത്രമെ സാധ്യമാവൂ.. അങ്ങിനെ ഒരുപാട് ദുര്‍ഗ്ഗുണങ്ങള്‍ നിറഞ്ഞ മന്‍ഷ്യനെ എങ്ങിനെ ഭൂമിയിലെ ഉല്‍കൃഷ്ട ജീവി എന്നു വിളിക്കാനാവും..?!

കാത്തിരുന്നു കാണാം

ആന കൊടുത്താലും ആശ കൊടുക്കരുത് എന്ന ഒരു ചൊല്ലുണ്ട് 

ഒരിക്കല്‍ ബി ജെ പി ആശ കൊടുത്തു 
ജനങ്ങള്‍ ജയിപ്പിച്ചു !! പക്ഷെ ഒന്നും നടന്നില്ല ....!!
ഇപ്പൊ ആം ആദ്മി പാര്‍ടി ആശ കൊടുത്തു ..ജനങ്ങള്‍ ജയിപ്പിച്ചു !!!!എന്തെങ്കിലും നടക്കുമോ ആവോ...??!!!


ക്ഷമ നശിച്ചാല്‍ ജനങ്ങളുടെ പ്രതികരണം ഭീകരം ആകും...!!!


സില്‍മ തുടങ്ങുന്നതിനു മുന്‍പ് തൊണ്ടക്ക് കിച് കിച് ഉള്ള ചേട്ടന്‍ പറയുന്ന പോലെ...
"വലിയ വില കൊടുക്കേണ്ടി വരും.." .. ജാഗ്രതൈ ...!!!!

Tuesday, January 6, 2015

ഘര്‍ വാപസി...

ബീഹാറില്‍ 200 പേര്‍ ക്രിസ്തു മതത്തിലേക്ക് മാറി !!
കോട്ടയത്തും ,പൊന്‍ കുന്നത്തുമായി 63 പേര്‍ പുനര്‍ മത പരിവര്‍ത്തനം നടത്തി (ഘര്‍ വാപ്പസി ) 


ബീഹാറില്‍ ഉള്ളവര്‍ പറയുന്നത് :"ജാതിയുടെ പേരില്‍ നേരിടേണ്ടി വരുന്ന ക്രൂരതകളില്‍ നിന്നും മോചനം നേടാനും ,ആത്മാഭിമാനത്തോടെ ജീവിക്കാനും ആണ് മതം മാറിയത് "

കോട്ടയത്ത്‌ തിരിച്ചു വന്നവര്‍ പറയുന്നത് :തങ്ങള്‍ക്കിടയില്‍ ജാതി ഇല്ല എന്ന് പറഞ്ഞാണ് മതം മാറ്റിയത്, പക്ഷെ ഇവടെ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിവേചനം അവിടെ ആണ് ,അത് കൊണ്ടാണ് തിരിച്ചു വന്നത് 

ഇക്കരെ നിക്കുമ്പോള്‍ എന്നും അക്കരെ പച്ച ആണ് ...!!

നഷ്ടങ്ങള്‍ ഒരുപാടാണ്‌...


കുഴിയാനകള്‍ ഒക്കെ ഇപ്പോഴും ഉണ്ടോ ആവോ ...!! ഇന്റര്‍ ലോക്ക് ഇട്ടതു കാരണം മണ്ണില്‍ ചവിട്ടണ്ടല്ലോ....

Tuesday, December 16, 2014

ഗോ റ്റു ഹെല്‍....

ഇതിനൊക്കെ ദൈവം എണ്ണിഎണ്ണി
കണക്കു പറയേണ്ടി വരുന്ന ഒരു
ദിവസം വരും .....
സ്വന്തം കോടതിയില്‍ അന്ന്
ദൈവത്തിനു പ്രതിസ്ഥാനത്ത്
നില്‍ക്കേണ്ടിവരും.....
നാളിതുവരെ മതത്തിന്‍റെ പേരില്‍
കൊല്ലപ്പെട്ടവരും മരിച്ചവരും
ചേര്‍ന്നു ദൈവത്തിനെവിചാരണ ചെയ്യും ....

എന്നിട്ടവര്‍ ദൈവത്തിനായൊരു
നരകം പണിയും ....
"നരകത്തിലേക്കു പോകൂ"
"നരകത്തിലേക്കുപോകൂ "
എന്നലറിവിളിച്ചവര്‍ ദൈവത്തിനെ
നരകത്തിലേക്കു ചവിട്ടിത്താക്കും ....

Thursday, December 11, 2014

പച്ചക്ക് കത്തുന്ന ജീവന്‍ ....!!!

തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനും മന്ദബുദ്ധികളായ രണ്ടു കുട്ടികള്‍ക്കും വേണ്ടി ശരീരം വിറ്റ് പണമുണ്ടാക്കുന്ന അവള്‍ എന്നെയും ഈ സമൂഹത്തെയും നോക്കി കൊഞ്ഞനം കുത്തുകയായിരുന്നു. വീട്ടുകാരെയും നാട്ടുകാരെയും ധിക്കരിച്ചു സ്നേഹിച്ച പുരുഷന്റെ ഒപ്പം ഇറങ്ങിപ്പോന്ന അവള്‍ എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു അപ്പോള്‍ . അവളുടെ മനസ്സുപോലും. മനസ്സില്ലാത്ത ശരീരത്തിന് അല്ലെങ്കില്‍ തന്നെ എന്ത് വില. എന്നിട്ടും അതിനു വേണ്ടി കടിപിടി കൂടുന്ന മനസ്സില്ലാത്ത മനുഷ്യര്‍ക്കുമുന്‍പില്‍ അവള്‍ തന്നെ അപ്പോഴും അജയ്യയായി നിന്നു. ....!
മരുന്നുകുപ്പികള്‍ക്കൊപ്പം അവള്‍ അവളുടെ ഭര്‍ത്താവിന്റെ തല്ക്കടുത്തു വെച്ചിരിക്കുന്നത് ഒരുകുപ്പി വിഷമാണ്. എന്നെങ്കിലും അവളുടെ ശരീരത്തിന് വിലയില്ലാതായാല്‍ , ആ ശരീരത്തോടൊപ്പം അവരുടെ എല്ലാവരുടെയും അത്മാവിനെകൂടി സ്വതന്ത്രമാക്കാനുള്ള വിഷം. അതിലൊരു പങ്കായിരുന്നു അവള്‍ കഴുത്തിലണിഞ്ഞുനടക്കുന്നതും. എന്നിട്ടും എന്തിന് പിന്നെയും ജീവിക്കുന്നു എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു. വരും ജന്മത്തിലെങ്കിലും അവള്‍ക്കൊരു ജീവിതത്തിനായി ഈ ജന്മത്തിലെ അവളുടെ പാപം മുഴുവന്‍ അവള്‍ക്കിവിടെ അനുഭവിച്ചു തീര്‍ക്കണമെന്ന് ....!!!!!!
കടപ്പാട് ..

Wednesday, December 10, 2014

പന്തങ്ങള്‍..

സ്ഫടികം എന്ന സിനിമയിലെ ഈ സീനും തോമയുടെ ചോദ്യങ്ങളും മലയാളി വേഗം മറക്കാന്‍ ഇടയില്ല .. അന്ന് തോമയുടെ ഉത്തര പേപ്പറില്‍ എഴുതിയിരുന്ന കവിതയായിരുന്നു "പന്തങ്ങള്‍"
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം

ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!

കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!

അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍

ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍

വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍ !

Sunday, December 7, 2014

സ്മരണകള്‍..

ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ (മൂന്നാം ക്ലാസില്‍ ഒക്കെ പഠിക്കുന്ന കാലത്ത്) ആഴ്ചയില്‍ ഒരു ദിവസം മുടങ്ങാതെ വീട്ടില്‍ വന്നിരുന്ന രണ്ടു കൂട്ടര്‍ ഉണ്ടായിരുന്നു !!

ഒന്ന്- വലിയ സ്റ്റീല്‍ പാത്രങ്ങളില്‍ അച്ചാറു കൊണ്ട് വരുന്നവര്‍ (സൂപ്പര്‍ ടേസ്റ്റ് ആയിരുന്നു )

രണ്ട് - വലിയ നീല പ്ലാസ്റ്റിക് കവറില്‍ ചോളാപ്പൊരി കൊണ്ട് വരുന്നവര്‍...

നഷ്ടങ്ങള്‍ ഒരുപാടാണ്‌..!!

അവരൊന്നും ഇനി ഒരിക്കലും വരില്ലായിരിക്കും അല്ലെ..?? അവരൊക്കെ ഇപ്പോള്‍ എവിടെ ആയിരിക്കും...??

ആ നഷ്ടങ്ങള്‍ ആണ് ഇന്ന് ഓര്‍മ്മകള്‍ ആയി രൂപാന്തരം പ്രാപിച്ചത്...!!

കാത്തിരിപ്പ്..

കതിവന്നൂര്‍‌വീരനെ നോന്‍പുനോറ്റിരുന്നു,
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി..
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി,
അവള്‍ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു..
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍,
നൊമ്പരം പൂണ്ടവള്‍ മനംനൊന്തുപിടഞ്ഞു...!!!

Friday, November 21, 2014

മഴത്തുള്ളി

















നീ തിരഞ്ഞില്ലേ
നിന്റെ പ്രണയം
ഞാനെവിടെയാണ്
സൂക്ഷിച്ചതെന്ന്...


കൈക്കുമ്പിളില്‍
ഞാന്‍ ഏറ്റു വാങ്ങിയ

മഴത്തുള്ളികളിലായിരുന്നു
നിന്റെ പ്രണയംഞാന്‍ കാത്തു വച്ചത്...

മനസ്സു നിറച്ച്
കൈവിരലുകളിലൂടെ
ഞാനറിയാതെ
ആ മഴത്തുള്ളികള്‍
ചോര്‍ന്നു പോയി......


കൌതുകം നിറച്ച്....

Saturday, November 15, 2014

കവി :)

പഠിച്ച ഭാഷകളിലൊക്കെ അറിയാവുന്ന സാഹിത്യം നല്ല പൊടിപ്പും തൊങ്ങലും വെച്ച് ഞാന്‍ എഴുതി...
ആരും നല്ല വാക്കുകള്‍ പറയാനോ അഭിനന്ദിക്കാനോ ഉണ്ടായില്ല...

അനുഭവങ്ങള്‍ നെഞ്ച് നീറ്റിയപ്പോള്‍,
ആ കനലില്‍ ഞാന്‍ വാക്കുകള്‍ കോറിയിട്ടപ്പോള്‍ ചോദ്യങ്ങളുണ്ടായി...

" എന്തെ ഇത്തരം കവിതകള്‍ മുന്‍പൊന്നും കണ്ടില്ല...?"

എന്‍റെ നീറുന്ന ജീവിതം അവര്‍ക്ക് ആസ്വാദ്യകരമായപ്പോള്‍...
അന്നാദ്യമായി ഞാന്‍ ഒരു കവിയായി...

മാറട്ടെ സമര മുറകള്‍...

ഇവിടെ എന്നും സമരങ്ങള്‍ നടക്കുന്നു !!പക്ഷെ എല്ലാം ഒരേ പോലെ !!
അടി ,പിടി ,ലാത്തി ചാര്‍ജ് , കണ്ണീര്‍ വാതകം ,വെള്ളം ചീറ്റി ഓടിക്കല്‍ !!

ഒരു മാറ്റം ഒക്കെ വേണ്ടേ !!
ഇതൊന്നു പരീക്ഷിച്ചു നോക്കുക !!
Colorful Smoke Grenade


Potassium Nitrate (salt peter in fertilizer shop )
Sugar (പഞ്ചസാര )
Baking soda (അപ്പ കാരം )
പിന്നെ ഇഷ്ടം ഉള്ള നിറം ( പച്ച ,ചുവപ്പ് ,ഓറഞ്ച് ,മഞ്ഞ )

ഇത്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സാധനം ആണ് പുറത്തൊക്കെ സമരക്കാര്‍ ഉപയോഗിക്കുന്നത് !!
വരുന്ന സമരങ്ങള്‍ വര്‍ണ്ണാഭം ആവട്ടെ 

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ഉള്ള ലിങ്ക് നോക്കുക !!

http://www.wikihow.com/Make-a-Smoke-Grenade

https://www.youtube.com/watch?v=q-6gzzf5H-A

https://www.youtube.com/watch?v=EiT-i274qHA

Thursday, November 13, 2014

കളഞ്ഞ് കിട്ടിയ ഏതോ കവിതയുടെ ഒരു ഏട്...

ഭൂതകാലത്തിന്‍ ചാറ്റല്‍ മഴയില്‍,
പഴകിയ ഓര്‍മ്മകളുടെ
തൂവല്‍ സ്പര്‍ശത്തിലേറി,
നീയെന്നെ തേടി വരുമ്പോള്‍
കരുതി വയ്ക്കാം നിനക്കായി...
ചിതയില്‍ ചന്ദന ഗന്ധത്തില്‍
ഉയര്‍ന്ന നിശ്വാസങ്ങളും
കനവുകളും ചെറു പുഞ്ചിരിയും
ദ്രവിച്ചു പോയോരു ഹൃദയത്തിന്‍ വിലാപഘോഷവും......

മരണം..

മരണത്തെ എല്ലാവരും വെറുക്കുന്നു, എന്നാൽ മരണം കണ്ടവരാരും ജീവിതം എന്ന ഈ വൃത്തികെട്ട അവസ്ഥയിലേക്ക് തിരികെ വന്നിട്ടില്ല.. അതിന് ഒരു കാരണമേ ഉള്ളു. "മരണം" - അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.

ജീവിതത്തിന്റെ ചോദ്യം:

നീചാ…
വെടി വെച്ചും, തലയറുത്തും, പട്ടിണിക്കിട്ടും, ചതച്ചരച്ചും, തൂക്കിലിട്ടും എന്തിനെന്നെ നീ നിന്നിലേക്കടുപ്പിക്കുന്നു?
എനിക്ക്‌ നിന്നെ വെറുപ്പാണ്‌.
ആത്മഹത്യ ചെയ്തവര്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ കരുതിയോ? അവര്‍ എന്നൊട്‌ പിണങ്ങിയതിനര്‍ഥം, നിന്നെ സ്നേഹിക്കുന്നുവെന്നല്ല തന്നെ.
നിനക്ക്‌ കാണിച്ചുതരാന്‍ മറ്റുമൊ? നിന്നെ നോക്കി ചിരിക്കുന്ന ഒരു മുഖമെങ്കിലും??

മരണത്തിന്റെ മറുപടി:

പ്രിയ മിത്രമേ…
മ്മള്‍ ഒന്നല്ലേ?
നമ്മള്‍ രണ്ട്‌ പേരും ചേര്‍ന്നാലേ ജീവിതമാവൂ എന്ന് എന്തുകൊണ്ട്‌ നീ മനസ്സിലാക്കുന്നില്ല?
നിന്‍റെ അഹംഭാവവും, സുഖഭോഗവും, സ്വന്തം ശരീരത്തിനോടുള്ള ആര്‍ത്തിയും മൂലം നീ ചിന്തിച്ചു തുടങ്ങി, ജീവിതം എന്നാല്‍ നീ മാത്രമാണ്‌ എന്ന്.
നീ ഒരു പകുതി മാത്രം. മറുപകുതി ഞാനാണ്‌.
ഞാന്‍ ഒരു അവസാനം അല്ല! മറിച്ച്‌ ഒരു അവസ്ഥയാണ്‌.
വസ്ത്രം മാറുന്ന പോലെ, കാലം മാറുന്ന പോലെ നീയും ഞാനും മാറി മാറി വരും…
നീയറിയുക, ലോകത്തില്‍ ഏറ്റവും പവിത്രമായ ബന്ധം നമ്മുടേതാണെന്ന്. എന്നിലേക്കെത്തിയവര്‍ എന്നെ സ്നേഹിക്കുന്നു, നിന്നെ ഭയക്കുന്നു.
നിന്നിലേക്കെത്തിയവര്‍ നേരെ തിരിച്ചും.
------------------------------------------------------------------------------------------------------------
ഹേ അര്‍ജുനാ…

മനുഷ്യന്റെ ഏറ്റവും വലിയ ദുഖവും, ഭയവും മരണത്തിനോടാണ്‌. അവനറിയാതെ തന്നെ ഉള്ളില്‍ ആ ഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിനും അവസാനമാണെന്നും അവന്‍ കരുതുന്നു. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ അവന്‍ പാഞ്ഞു നടക്കുന്നു. നാം ഒരു മുഷിഞ്ഞ വസ്ത്രം മാറുന്നതെന്തിനോ, അതുപ്പൊലെയാണ്‌ മരണം. അത്‌ ഒന്നിന്റെയും അവസാനമല്ല.

ഒരു ജലാശയത്തിലെ കുമിള പോലെയാണ്‌ നമ്മുടെ ശരീരം. കുമിള പൊട്ടുമ്പോള്‍ അത്‌ കുമിളയുടെ മരണമല്ല. കുമിള ഉണ്ടാവാന്‍ കാരണം ജലാശയവും, വായുവുമാണ്‌. അത്‌ കുമിളപൊട്ടിയാലും പഴയപോലെ തന്നെ സ്ഥിതി ചെയ്യും. ഇവിടെ ജലാശയം നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.

ഒരു വിത്ത്‌ മുളച്ച്‌ തയ്യാവുമ്പോള്‍ അത്‌ വിത്തിന്റെ മരണമല്ല, തയ്യിന്റെ ജനനവുമല്ല. എല്ലാം, ഒന്നാണ്‌…. ഒന്നിന്റെ പല ഭാവങ്ങളാണ്‌.

-ഭഗവത്ഗീതാ സാരം, സ്വാമി സന്ദീപ്‌ ചൈതന്യയുടെ വിവരണം.

Wednesday, November 12, 2014

വര്‍ഷം..!!

മഴയുടെ സാന്നിധ്യം ഏല്‍ക്കാത്ത ഒരു വസ്തുവും ഈ ഭൂമിയില്‍ ഉണ്ട് എന്ന് തോന്നുന്നില്ല... ഒരു തരത്തില്‍ അല്ലെങ്കില്‍  മറ്റൊരു തരത്തില്‍ അവളെ എല്ലാവര്‍ക്കും ഇഷ്ടമാണ്... ചിലര്‍ക്ക് അവള്‍  ജീവന്‍ ആണ്... ചിലര്‍ക്ക് അവള്‍  കാമുകി ആണ്... മറ്റു ചിലര്‍ക്ക് അവള്‍ 'നശിച്ച മഴ' ആണ്... ഓരോത്തരും അവരില്‍ നിന്നു മഴയെ കാണുന്നു, സ്നേഹിക്കുന്നു... ഒന്നു ഉറപ്പു ആണ്... മഴയെ വെറുക്കുന്നവര്‍ പോലും അവളെ ചിലപ്പോള്‍ അനുഗ്രഹമായി കണ്ടിരിക്കും... കാരണം... മിഴിയിലെ നനവ് തുടയ്ക്കാന്‍ വേറെ ഒരു കൈ വേണ്ടല്ലോ..!!!! ആരും കാണാണ്ട് ഒന്നു ഉറക്കെ കരയാന്‍ ആശിചിരുന്നവര്‍ ആണ് പലപ്പോഴും അവര്‍...!!! അങ്ങനെ വെറുക്കുന്നവരെ പോലും തന്നിലേക്ക് അടിപ്പിക്കുന്ന ഒരു 'മാസ്മരികത' അവള്‍ക്ക്  മാത്രമേ  ഈശ്വരന്‍ ഈ ഭൂമിയില്‍ കൊടുത്തിട്ടുള്ളൂ...അവളുടെ നനവില്‍ ഇഴുകി ചേര്‍ന്ന്‍, ജനല്‍ പാളിയോട് ചേര്‍ന്ന് ഇരിക്കുന്ന ഇലകളെ ശ്രദ്ധിച്ചിട്ടുണ്ടോ..??
അവളുടെ ആ നോവില്‍ അടരുവാന്‍ വയ്യാതെ അങ്ങനെ പറ്റി ചേര്‍ന്ന് ഇരിക്കും... ആ നനവ് തോരുന്നത് വരെ......!!!! അവര്‍ക്ക് അറിയാം പുലരിയിലെ ഇളം വെയില്‍ അവരെ ആ നനവില്‍ നിന്നു വേര്‍പെടുത്തും എന്ന്... എന്നാലും അവ ആ നനവില്‍ ചേര്‍ന്ന് നില്‍ക്കും... "ഹൃദയ താളത്തോട് ചേര്‍ന്ന നിശ്വാസം പോലെ"...
അങ്ങനെ ഭൂമിയിലെ ഒരോ ചെറു നാമ്പ് പോലും അവളെ സ്നേഹിക്കുന്നു.... അവളില്‍ ഒന്ന് നനയുവാന്‍ ആശിക്കുന്നു.... ഈ ഞാനും...!!!

ക്ലാര...

ക്ലാര മഴയുടെ രതിഭാവമാണ്...
മേഘങ്ങള്‍ പൂത്തുലയുമ്പോള്‍ മനസ്സിലേക്ക് പറന്നിറങ്ങുന്ന ക്ലാര...
മഴയെ പ്രണയിക്കാൻ പഠിപ്പിച്ച പപ്പേട്ടന് വേണ്ടി..
ക്ലാരയെ സ്നേഹിക്കുന്ന, തൂവാനത്തുമ്പികളെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി......

Tuesday, November 11, 2014

കാലൻ...

രാവിലെ ഉറക്കം ഞെട്ടുമ്പോൾ പുതച്ച പുതപ്പിനടിയിൽ എന്റെ കൂടെ ആരോ കിടക്കുന്നു.
ഞാൻ ഭയത്തോടെ ചോദിച്ചു.
ആരാ ..?
ചിരിച്ചു കൊണ്ട് മറുപടി, നിന്റെ ജീവന് മറ്റൊരാൾ കാത്തു നിൽക്കുന്നു വേഗം തയ്യാറാവു.
രാവിലെ എഴുനേൽക്കുമ്പോൾ തന്നെ എന്നെയും കൊണ്ട് പോവാൻ വന്നതാണ്.
ഇത്രയും നാളും പറ്റിച്ചു നടന്നു; ഇനി അതിനു കഴിയുമെന്നു തോന്നുന്നില്ല.
കാലൻ എന്നോട് തയ്യാറായികൊള്ളാൻ പറഞ്ഞു,
ഞാൻ കേണപേക്ഷിച്ചു കാലൻ സമ്മതിച്ചില്ല,
വീട്ടിൽ എന്നെയും കാത്തു...എന്റെ വരവും കാത്തു അമ്മ കാതിരിപുണ്ടെന്നു പറഞ്ഞു
കാലനു അലിവു തോന്നിയില്ല
എന്നെ കാത്തു സുഹ്ര്തുക്കളും കാമുകിയും ഉണ്ടെന്നു പറഞ്ഞു..
കാലൻ കനിഞ്ഞില്ല,
സ്വപ്നങ്ങളും ലക്ഷ്യങ്ങളും മാറ്റിവച്ചു തയ്യാറായികൊള്ളാൻ കല്പ്പിച്ചു.
എനിക്ക് വേണ്ടത്ര സമയം തന്നു കഴിഞ്ഞു, പക്ഷെ ഇ ലോകം വീട്ടു പോവാൻ എനിക്ക് കഴിയുന്നില്ല.
സ്നേഹം നൊമ്പരവും ചതിയും ചങ്ങാത്തവും ഒക്കെയായി എന്നെ ഇവിടെ ജീവിക്കാൻ വിടൂ ...ഞാൻ കാലന്റെ മുന്നിൽ പൊട്ടി കരഞ്ഞു.
ഇത്രയ്ക്കും നീജനാണോ കാലൻ.
ദയ കാലന്റെ നിഗണ്ടുവിൽ ഇല്ല എന്നെനിക്കു മനസിലായി.
കാലൻ ആജ്ഞാപിച്ചു, തയ്യാറാവു വേഗം.
അവസാനത്തെ ആഗ്രഹം വല്ലതും ഉണ്ടേൽ ചെയ്യു.
ഞാൻ എന്റെ അവസാനത്തെ ആഗ്രഹം കാലനോട്‌ പറഞ്ഞു. കാലനോട്‌ കണ്ണടയ്ക്കാനും.
കാലൻ കണ്ണടച്ചതും ഞാൻ എന്റെ പുതപ്പു കൊണ്ട് കാലനെ മൂടി, ഒരു കയറെടുത്തു കെട്ടിയിട്ടു.
എല്ലാം സ്വപ്നം പോലെ കഴിഞ്ഞു. കാലൻ എന്റെ കട്ടിനടിയിൽ തന്നെയുണ്ട്, ആരെങ്കിലും ആ കെട്ടഴിച്ചാൽ .. ആരെങ്കിലും ആ പുതപ്പൊന്നു വലിച്ചാൽ കാലൻ പുറത്തു വരും.
ഇനി അവധി കിട്ടില്ല കാലൻ എന്നെയും കൊണ്ടേ പോവു...

feeling കാലൻ

പ്രണയം...

എത്ര എഴുതിയാലും മതിവരാത്തതും മടുപ്പുതോന്നതതുമായ വികാരമാണ് പ്രണയം ... കടല്ത്തിരകളില്‍നിന്നും ചിതറുന്ന ജലകണങ്ങള്‍ പോലെ, പദാവലികള്‍ തൂലികതുമ്പിലേക്ക് വാരിവിതറുന്ന മൃദുല വികാരം. 
എത്ര കഠിന ഹൃദയമുള്ളവരിലും മാറ്റത്തിന്റെ വസന്തം വിരിയിക്കാന്‍ അതിനു കഴിയും. എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതായി മറ്റൊരു കാല്പനികത ഇല്ലെന്നു തന്നെ എനിക്ക് തോന്നുന്നു. 
അപ്രതീക്ഷിതമായി വരുന്ന ഒരു വേനല്‍ മഴ, അല്ലെങ്കില്‍ മഞ്ഞലയില്‍ മുങ്ങിനില്‍ക്കുന്ന ഒരു പൂവ്, ഒരു സുന്ദരി/സുന്ദരന്‍, നിങ്ങള്ക്ക് സന്തോഷം നല്‍കുന്ന ഒരു പ്രത്യേക വ്യക്തി, നിങ്ങളെ നോക്കി പുഞ്ചിരിക്കുന്ന ഒരു കൊച്ചുകുഞ്ഞ്, നിങ്ങളുടെ കിടപ്പറയിലെ ഇരുട്ടില്‍ വന്നെത്തുന്ന മിന്നാമിനുങ്ങ്‌ .. ഇവയൊക്കെയും നിങ്ങളില്‍ സന്തോഷം നിറക്കുന്നുണ്ടോ? അവക്കായി മനസ്സ് വീണ്ടും ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളിലും പ്രണയമുണ്ട്. അങ്ങനെ ഒരു പ്രണയം നിങ്ങളില്‍ ഇല്ലെങ്കില്‍ നിങ്ങള്‍ മനുഷ്യരല്ലാതായിരിക്കുന്നു .

Sunday, March 3, 2013

FOD- സൌഹൃദത്തിന്‍റെ സ്വപ്നകൂട്

മനസ്സിന്റെ മണ്‍ചിരാതിലെ മഞ്ചാടിമണികള്‍ പോലെ.. മാനം കാണാതെ ഒളിപ്പിച്ച മയില്‍പ്പീലിതുണ്ടുപോലെ... ആദ്യാക്ഷരങ്ങളെ വാത്സല്യത്തോടെ തുടച്ച മഷിത്തണ്ടിലെ ഈറന്‍ പോലെ... സ്നേഹവും സൌഹൃദവും പങ്കുവെച്ച ഇന്നലെയുടെ സുവര്‍ണ്ണനിമിഷങ്ങള്‍ക്കായ് മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില്‍ മുക്കിയെടുത്ത ഒരു മയില്‍പ്പീലിത്തുണ്ടെടുത്തു ഞാന്‍ ഈ അക്ഷരങ്ങള്‍ കുറിക്കുന്നു.!! ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന് തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം, പാഥേയമില്ലാത്ത ഈയുള്ളവന്‍റെ ഈ യാത്രയില്‍ ഉടഞ്ഞ കണ്ണാടിയ്ക്കുള്ളിലെ പ്രതിബിംബം സാക്ഷിയായി എനിക്ക് നീയാവാനും നിനക്ക് ഞാനാകാനും കഴിയുമൊ..? എവിടയോ കളഞ്ഞുപോയ കൗമാരം.. ഇലഞ്ഞികള്‍ പൂക്കുന്ന ഗ്രാമത്തിലോ... അതോ നിഴലിന്മേല്‍ നിഴല്‍ വീഴും നഗരത്തിലോ...? കാലത്തിന്റെ വികൃതിയില്‍ അടര്‍ന്നുപോയ സൗഹൃദത്തിന്റെ കണ്ണികളെ ഒത്തുചേര്‍ക്കാന്‍..!! ആ നിമിഷങ്ങളിലെ കൊച്ചു കൊച്ചു നൊമ്പരങ്ങളേയും സന്തോഷങ്ങളേയും വീണ്ടും വീണ്ടും ഓര്‍ക്കാന്‍... ഇണപിരിയാത്ത സൗഹൃദത്തിന്റെ ഇടനാഴിയിലേയ്ക്ക്.!!ഒരു ഇടവേള ആവശ്യം എന്ന് തോന്നിയതിനാല്‍ ആണ് ഇത്ര ദിവസം വിട്ടു നിന്നത്.. എല്ലാവരും പരസ്പരം സ്നേഹിക്കുകയും പങ്കു വക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മ.. അതായിരുന്നു FOD.. പിന്നെ എപ്പോളോ സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ ഓരോരുത്തരെ ആയി അകറ്റി... അങ്ങനെ മനസ് മടുത്താണ് ഈ കൂട്ടായ്മയില്‍ നിന്ന് മാറി നിന്നത്... എങ്കിലും ഒരിക്കലും FOD യില്‍ നിന്നും ദൂരെ ആയിരുന്നില്ലാ... ഓരോ Message വരുമ്പോളും വായിച്ചും കൂടു തല്‍ ആളുകള്‍ Active ആയതില്‍ സന്തോഷിച്ചും എന്നും FOD യുടെ ഒപ്പം തന്നെ ഉണ്ടായിരുന്നു.. സഹയാത്രികര്‍ ആയി.. സൌഹൃദം - ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവ ആണത്.. അത് കൊടുക്കാനും പകരാനും കഴിയുക എന്നത് ജീവിത സൌഭാഗ്യവും... യഥാര്‍ത്ഥ സൗഹൃദങ്ങള്‍ വംശ നാശ ത്തിന്റെ വക്കില്‍ എത്തി നില്കുംപോളും നമുക്ക് പ്രത്യാശിക്കാം സൌഹൃദത്തിന്‍റെ സുദിനങ്ങള്‍കായി... സൌഹൃദത്തിന്‍റെ തണല്‍ മരങ്ങളില്‍ ഇനിയും ഒട്ടേറെ മൊട്ടുകള്‍ തളിര്‍ക്കുകയും പൂക്കുകയും ചെയ്യട്ടെ... നമ്മുടെ സൌഹൃദം കൂടുതല്‍ ദൃഡമാവട്ടെ എന്ന പ്രാര്‍ഥനയോടെ വീണ്ടും FOD യിലേക്ക്...

Thursday, February 14, 2013

Happy Valentines Day..!!!


ഒരു പുലര്‍കാലം ഇലത്തുമ്പില്‍ മറന്നു വച്ച

ഒരു കുഞ്ഞു മഞ്ഞിന്‍ കണമായിരുന്നു പ്രണയം...
തൊട്ടെടുക്കാന്‍ മടിച്ചു ഞാന്‍,

എന്‍റെ വിരല്‍ത്തുമ്പിന്റെ ചൂടില്‍
അതുരുകി പോകുന്നത് സഹിക്കാനാവുമായിരുന്നില്ല...

പിന്നെപ്പോഴോ ഒരു മഴയായി അതെന്നിലേക്ക് വന്നു,

പാടത്തും പറമ്പിലും മുറ്റത്തും പെയ്തടുത്ത്
അവസാനം മനസിലേക്കും...!!!

നനയാതിരിക്കാന്‍ ആയില്ല..


ആ മഴക്കാലത്തിനും അപ്പുറം

എനിക്കായ് മാത്രം കാത്തിരിക്കുന്ന വേനലിന്റെ ഊഷരതയെ
എന്തുകൊണ്ടോ ഞാന്‍ മൂടിവയ്ച്ചു...
എന്‍റെ കണ്മുന്നില്‍ നിന്നും...!!

പിന്നെ,


പാടത്തെ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും,

മഴത്തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ച്‌
നീ തിരിച്ചിറങ്ങാന്‍ പോകുമ്പോള്‍ ഞാന്‍ വെറുതെ ഓര്‍ത്തു...

കാത്തിരുന്ന എനിക്കായി ഒരു വാക്ക് പോലും ബാക്കി വയ്ക്കാതെ.....

പടി കടന്നു പോകുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കുന്നത് കാണാന്‍ ജനലഴികള്‍ക്കിടയിലൂടെ ഒളിഞ്ഞു നോക്കി...
പക്ഷെ നീ ഞാനായിരുന്നില്ല....

ഈ ലോകം മുഴുവന്‍ നിന്‍റെ

കൈപ്പിടിയില്‍ ഒതുങ്ങുന്നത് സ്വപ്നം കണ്ടു
ഞാന്‍ തിരിച്ചു എന്‍റെ കൂട്ടിലേക്ക്....

തിരിഞ്ഞു നടക്കുമ്പോള്‍

എന്റെ കണ്‍ പീലിയിലും ഉണ്ടായിരുന്നു
നീ തന്നു പോയ ഒരു ചെറു മഴത്തുള്ളി....

Enthinu aanennu aariyillaa.. eppol aanennum ariyillaa... Eppolo enikku jishuvine ishtam aayi.. Pakshe annu athu parayaan patiyillaa... Annu eppolo diary il ezhuthiyathaa ithu...


Ente manasil eppolo avalodu thonniya sneham... Ath avalodu parayaan dhairyam vannathu june 2011 aanu... Oru raathri... Samsaarikkanam ennu thonni veruthe vilichathaa... Pakshe athinte idayil eppolo njan paranju... "Jishu..I Love U" ... Oru No aayirunnu expect cheythathu... Pakshe aval chodhichathu "Lijuchaya nee serious aayi aano parayunnathu.. Aaanenkil YES"..


Appolathe ente santhosham parayaan patillaa... Vineeth Srinivas nte vaakkil paranjaal "Symonds nte wicket kittiya sreeshanth ne pole aayirunnu njan.." Appol orthu "Ithu njan nerathe paranjirunnu enkil...."


Athinu shesham ulla divasangal... Athinu oru sukham undaayirunnu... Oro nimishangalilum Aval undaayirunnu.. Mazha thullikalilum soorya rashmikalilum aval aayirunnu... Oro divasavum nerathe thudangatte ennu aashichirunnu... Pakalukal avasaanikkaathe irikkatte ennu praarthichirunnu.... :)


Ek Din Is Tarah Hosh Kho Jayenge...
Paas Aaye To Madhosh Ho Jayenge..
Maine Socha Na Tha...


Innu aval ente bhaarya aanu... Enne njan kaanunna kannukal aanu... Ente swapnangalude varnnangalanu... Ente chundil vidarunna punchiriyaanu.. Ente ellaam ellaam aanu... :) 



Thanks aloot Jishu for loving me... Ee sneham ennum ingane nila nilkkatte... Happy Valentines Day...

I PROMISE..
Baarishon mein bedhadak tere naachne se...
Baat baat pe bewajah tere roothne se...
Chhoti chhoti teri bachkaani badmashiyon se...
Mohabbat karunga main...
Jab tak hai jaan, jab tak hai jaan..

Monday, December 31, 2012

Happy New Year...!!!

ഒരു പുതിയ വര്‍ഷത്തിന്‍റെ അധികം അകലെ അല്ലാത്ത പാദ പഥനങ്ങള്‍ക് കാതോര്‍ക്കുകയാണ് നാം മനുഷ്യര്‍.. പിന്‍വാങ്ങി പോകുന്ന വര്ഷം മനുഷ്യ രാശിക്ക് ശേഖരിച്ചു സംഭരിച്ചു നല്‍കിയത് ഒരുപാട് ഒരുപാട് ഒക്കെയാണ്.. കടല്‍ വാരി തരുന്നത് പോലെ കൈ നിറയെ സമ്മാനങ്ങള്‍.. പുതിയ ചിന്തകള്‍, പുതിയ പുരോഗതികള്‍, പുതിയ ശാസ്ത്ര സാങ്കേതിക വിദ്യകള്‍... ആണവ ഊര്‍ജത്തിന്‍റെയും സൈബര്‍ സംസ്കാരത്തിന്‍റെയും പുത്തന്‍ കരുത്തുകള്‍..
കവി വാക്യം ഓര്‍മിപ്പിക്കുന്നത്‌ പോലെ ചക്രവാള ചുമരില്‍ അലസം ചുമല്‍ ചാരി നിന്ന് സുര പഥങ്ങളിലേക്ക് നീട്ടി മുറുക്കി തുപ്പിക്കൊണ്ട് ഗോളങ്ങളെ പോലും എടുത്തു അമ്മാനമാടുകയാണ് ഇതിരിയില്ലാത്ത, ഇത്തിരി പോന്ന മനുഷ്യന്‍.. നമുക്ക് അഭിമാനിക്കാം.. നമുക്ക് ആഹ്ലാദിക്കാം.. നമുക്ക് അഹങ്കരിക്കാം...

എങ്കിലും ഒരു കൈ കൊണ്ട് കടല്‍ തരുന്നത് മറു കൈ കൊണ്ട് കവര്‍ന്നു എടുക്കുന്നു എന്ന് പറയുന്ന പോലെ.., കാലം വീണ്ടും മനുഷ്യനെ കബളിപ്പിക്കുക ആണ്.. കിട്ടിയ സമ്മാനങ്ങള്‍ എല്ലാം കൈ വിട്ടു പോയ കൊച്ചു കുട്ടിയെ പോലെ...കാലം എന്ന മഹാ സാഗരത്തിന് കരയില്‍ ശൂന്യമായ കൈകളുമായി , നിസാരനായ..., തുലോം നിസാരനായ മനുഷ്യന്‍ പകച്ചു നില്കുന്നു.. അണൂയുദ്ധ ഭീഷണികളുടെയും അഗ്നി ലാവ സ്ഫോടനങ്ങളുടെയും പ്രകൃതിയുടെ പ്രചണ്ടമായ താപങ്ങളുടെയും നടുവില്‍.., ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയ അനാഥ ബാലന്‍റെ ചങ്കിടിപ്പോടെ, ഭയപ്പാടോടെ മനുഷ്യന്‍ നില്‍ക്കുന്നു...

നേട്ടങ്ങളെക്കാളും നഷ്ടങ്ങളുടെ പേരില്‍ ആവും 2012 ഓര്‍മിക്കപ്പെടുക.. 120 കോടിയില്‍ പരം ജനങ്ങള്‍ ഉള്ള ആര്‍ഷ ഭാരതത്തില്‍ സംസ്കാരവും പ്രത്യയ ശാസ്ത്രങ്ങളും എറിഞ്ഞു ഉടക്കപ്പെടുന്ന കാഴ്ചയാണ് തിരിഞ്ഞു നോക്കുമ്പോള്‍ കാണാന്‍ കഴിയുക... പഞ്ചായത്ത് തിരിച്ചു പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍.. ഒരു ഗ്ലാസ്‌ ചായക്ക്‌ മുന്നില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് വലിച്ചു ഇഴക്കപ്പെടുമ്പോള്‍ അവര്‍ക്ക് രക്ത സാക്ഷികളെ കിട്ടും ആയിരിക്കാം.. പക്ഷെ നഷ്ടം ആകുന്നതു ഒരു നാടിന്‍റെ മാത്രം അല്ല ഒരു കുടുംബത്തിന്‍റെ, അമ്മയുടെ, സഹോദരങ്ങളുടെ, ഭാര്യയുടെ, മക്കളുടെ ഒക്കെ സ്വപ്‌നങ്ങള്‍ ആണ്.. പ്രതീക്ഷകള്‍ ആണ്. 51 വെട്ടു ഏററ് തലച്ചോറ് പിളര്‍ന്നു മരിച്ച Revolutionary Marxist Party നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം നമുക്ക് ഓര്‍ക്കാം.. ആസാം കലാപങ്ങളെ ഓര്‍കാം... ഏറ്റവും ഒടുവിലായി നരാധമന്മാരുടെ കാമ വെറിക്കു മുന്നില്‍ ജീവന്‍ പോലും നഷ്ടമായ ആ പെണ്‍കുട്ടിയെ ഓര്‍കാം... ഇതാണോ നമുക്ക് പൂര്‍വികര്‍ പകര്‍ന്നു തന്ന സംസ്കാരം..?? ജീവനെ നമുക്ക് ഉണ്ടാക്കാന്‍ സാധിക്കില്ല.. അതിനെ ആദരിക്കാനും സ്നേഹിക്കാനും മനസ് ഉണ്ടാവണം.. ജീവന്‍ തന്നെ ആണ് പ്രത്യക്ഷം ആയ സത്യം... അത് തന്നെ ആണ് ദൈവവും..

മുന്‍പ് ഒരിക്കല്‍ എഴുതിയത് ഒന്ന് കൂടെ ആവര്‍ത്തിക്കട്ടെ :- 

"സ്വസ്ഥം ആയി ഉറങ്ങുന്ന രാത്രികള്‍കും തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതങ്ങള്‍കും ആയി ഉള്ള കാത്തിരിപ്പ്‌ നീളുന്നു.. വരും കാലങ്ങള്‍ നന്മയുടെതെന്നു നമുക്ക് പ്രതീക്ഷിക്കാം...ജാതിയുടെയും മതത്തിന്‍റെയും വര്‍ണ വൈജാത്യങ്ങളുടെയും പേരില്‍... ഈശ്വരന്‍ ഈ ഭൂമിയുടെ പ്രതലത്തില്‍ വരച്ചു വക്കാന്‍ മറന്നു പോയ അതിര്‍ത്തി രേഖകളുടെയും നിയന്ത്രണ രേഖകളുടെയും പേരില്‍... വരും തലമുറ പരസ്പരം കലഹിച്ചു പോരാടി നരവംശ നാശം സംഭവിപ്പിക്കില്ല എന്ന് പ്രത്യാശിക്കാം... രക്ത സാക്ഷികളുടെയും ബലി ദാനികളുടെയും ചോര വീണു നാളെയുടെ സന്ധ്യകള്‍ ഇനി ചുവക്കാതെ ഇരിക്കട്ടെ... കുങ്കുമം മാഞ്ഞ സിന്ദൂര രേഖകളും അനാതത്വതിലേക്ക് പകച്ചു നോക്കുന്ന ബാല്യങ്ങളും ഇനി പഴംകഥകള്‍ ആവട്ടെ... കൂത്ത്പറമ്പും ഒഞ്ചിയവും ഗുജറാത് ആസാം കലാപങ്ങളും ഡല്‍ഹിയും പീഡന പരമ്പരകളും ഇനി ഉണ്ടാവാതിരിക്കട്ടെ.. ഗര്‍ഭ പാത്രത്തില്‍ ഇരുന്നു പോലും യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന അഭിമന്യുമാര്‍ ഇനി പിറക്കാതെ ഇരിക്കട്ടെ.. ഇസങ്ങള്‍കും കൊടിയുടെ നിറങ്ങള്‍കും അപ്പുറം മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളെ... അത് ഉണ്ടാവട്ടെ നമ്മുടെ നമ്മുടെ ജീവിതത്തില്‍..." 

പുതു വത്സര ആശംസകള്‍...!!

Wednesday, August 29, 2012

ഓണം 2012.....


അകലെ..
പാലും തേനും ഒഴുകുന്ന കന്യാ വനങ്ങളില്‍ നിന്നും...
ശാന്തിയുടെ നീല പോയ്കകളില്‍ നിന്നും...
ഉഷ്ണ അഗ്നിയിലും ഹരിശ്രീ മായാത്ത കിനാക്കളുടെ ധാരാളിത്തത്തില്‍ നിന്നും...
കൂട്ടായ്മയുടെയും തന്നിഷ്ടങ്ങളുടെയും പരന്നു പടരുന്ന ആകാശങ്ങളില്‍ നിന്നും..
ഒക്കെയകലെ... ഇങ്ങിവിടെ..

പോയ വസന്തങ്ങള്‍ ഒന്നും ഇനി വരില്ല എന്ന് അറിഞ്ഞിട്ടും...
സ്വപ്നങ്ങളില്‍ ഒന്നും നിറവില്ലന്നറിഞ്ഞിട്ടും....
വര്‍ഷാന്ത്യ ശ്രാധങ്ങള്‍ക്ക് കാക്ക വിളിക്കുമ്പോള്‍...
ഇനിയും തറവാട്ടില്‍ പറന്നിറങ്ങി ബലിചോര്‍ ഉണ്ണാമെന്ന ആശയോടെ...
വിദൂരതയുടെ മണല്ക്കാടുകളിലേക്ക് ചവുട്ടി താഴ്ത്തപ്പെട്ടു കൊണ്ട്....
പുത്തരി മാവേലിമാരായി,
വൃഥാ വ്യാമോഹിച്ചു കൊണ്ട്...
വിലപിച്ചു കൊണ്ട്..
നാം ഇവിടെ..

അകലെ..
ഉത്തോപ്പിയയുടെ സ്വപ്ന തീരങ്ങളില്‍ നിന്നും ഏറെ അകലെ..
ഇതാണ് തത്വം, ഇത്  മാത്രമാണ് സത്യം എന്നഹങ്കരിച്...
എത്ര തല്ലിയാലും ഞങ്ങള്‍ ഒരിക്കലും നന്നാവില്ല എന്നുറച്ച മരുമക്കളായി...
ആര്‍ത്തിയുടെ,
ആലസ്യത്തിന്‍റെ,
ശുഷ്ക പെടകങ്ങളിലേക്ക് ചുരുങ്ങിച്ചുരുങ്ങി
പുതു വാമനന്മാരായി ..
ചതിച്ചും വിലപേശിയും..
എന്നിട്ടും സ്വാനുകമ്പയില്‍ തപിച്ചും..
നാം അവിടെ..

നമുക്കിടയില്‍ വന്നു പെട്ട ഈ പൊന്നോണത്തെ ഒരിക്കല്‍ കൂടി നമുക്ക് ഒന്ന് ആശംസിച്ചു വിടാം...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

Tuesday, August 14, 2012

HAPPY INDEPENDENCE DAY...!!! JAI HIND..!!

ഭാരതം.. എന്‍റെ രാജ്യം.. ഏറ്റവും നല്ല മനുഷ്യരുടെ നാട്..സ്നേഹിക്കാന്‍ അറിയാവുന്നവരുടെ നാട്.. ഏത് ഭ്രാന്തിന്‍റെ വിത്തുകള്‍ ആണ് ഇവിടുത്തെ നല്ല മനുഷ്യരുടെ കൈകളിലേക്ക്  കൊലക്കത്തി വച്ച് നീട്ടുന്നത്.. പഞ്ചായത്ത് തിരിച്ചു പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇതിനു ഉത്തരവാദികള്‍ ആണ്.. ഒരു ഗ്ലാസ്‌ ചായക്ക്‌ മുന്നില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ ഒരു തെരുവ് യുദ്ധത്തിലേക്ക് വലിച്ചു ഇഴക്കപ്പെടുമ്പോള്‍ അവര്‍ക്ക് രക്ത സാക്ഷികളെ കിട്ടും ആയിരിക്കാം.. പക്ഷെ നഷ്ടം ആകുന്നതു ഒരു നാടിന്‍റെ സ്വപ്‌നങ്ങള്‍ ആണ്.. പ്രതീക്ഷകള്‍ ആണ്.

മുള്ള് മൂത്ത മീനിന്‍റെയും ചുള ഉറച്ച വരിക്ക ചക്കയുടെയും പേരില്‍ പോലും അങ്ക തട്ടില്‍ ഇറങ്ങി മാറ്റാന്‍റെ തല കൊയ്തിരുന്ന ചേകവന്‍റെ ജീന്‍ ഈ തലമുറയോട് കൂടെ അവസാനിക്കണം.. ക്ഷമ ആവണം നമ്മുടെ ആയുധം.. വിശക്കുന്നവനു മനസ്സ് അറിഞ്ഞു കൊടുക്കുന്ന ഒരു പിടി ചോറിനു ഏത് പ്രത്യയ ശാസ്ത്രതെക്കാളും വില ഉണ്ടെന്നു മനസ്സില്‍ ആക്കണം..
സ്വസ്ഥം ആയി ഉറങ്ങുന്ന രാത്രികള്‍കും തെളിഞ്ഞ മനസ്സോടെ ഉണരുന്ന പ്രഭാതങ്ങള്‍കും ആയി ഉള്ള കാത്തിരിപ്പ്‌ നീളുന്നു.. വരും കാലങ്ങള്‍ നന്മയുടെതെന്നു നമുക്ക് പ്രതീക്ഷിക്കാം...ജാതിയുടെയും മതത്തിന്‍റെയും വരന വൈജാത്യങ്ങളുടെയും പേരില്‍... ഈശ്വരന്‍ ഈ ഭൂമിയുടെ പ്രതലത്തില്‍ വരച്ചു വക്കാന്‍ മറന്നു പോയ അതിര്‍ത്തി രേഖകളുടെയും നിയന്ത്രണ രേഖകളുടെയും പേരില്‍ വരും തലമുറ പരസ്പരം കലഹിച്ചു പോരാടി നരവംശ നാശം സംഭവിപ്പിക്കില്ല എന്ന് പ്രത്യാശിക്കാം... രക്ത സാക്ഷികളുടെയും ബലി ദാനികളുടെയും ചോര വീണു നാളെയുടെ സന്ധ്യകള്‍ ഇനി ചുവക്കാതെ ഇരിക്കട്ടെ... കുങ്കുമം മാഞ്ഞ സിന്ദൂര രേഖകളും അനാതത്വതിലേക്ക് പകച്ചു നോക്കുന്ന ബാല്യങ്ങളും ഇനി പഴംകഥകള്‍ ആവട്ടെ... കരിവള്ളൂരും കൂത്ത്പറമ്പും ഒഞ്ചിയവും ഗുജറാത് ആസാം കലാപങ്ങളും ഇനി ഉണ്ടാവാതിരിക്കട്ടെ.. ഗര്‍ഭ പാത്രത്തില്‍ ഇരുന്നു പോലും യുദ്ധ തന്ത്രങ്ങള്‍ മെനയുന്ന അഭിമന്യുമാര്‍ ഇനി പിറക്കാതെ ഇരിക്കട്ടെ.. ഇസങ്ങള്‍കും കൊടിയുടെ നിറങ്ങള്‍കും അപ്പുറം  മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുന്ന ഒരു നല്ല നാളെ... അത് ഉണ്ടാവട്ടെ നമ്മുടെ ഭാരതത്തില്‍..  

സ്വാതന്ത്ര്യ ദിന ആശംസകള്‍.. ജയ് ഹിന്ദ്‌..

Friday, August 10, 2012

അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി..

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും

സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍

അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി

ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി....

:) ഫീലിംഗ് നൊസ്റ്റാള്‍ജിക് ...!!